ന്യൂഡൽഹി: ആസാമിലെ കോൺഗ്രസ് എംഎൽഎമാരിൽ ഒരാളൊഴികെ എല്ലാവരും മുസ്ലിംകൾ.
19 കോൺഗ്രസ് എംഎൽഎമാരാണ് ആസാം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ 18 പേരും മുസ്ലിംകളാണ്. കോൺഗ്രസ് മത്സരിപ്പിച്ച 79 മുസ്ലിം ഇതര സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണു വിജയിച്ചത്.
ബംഗാളിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച രണ്ട് എംഎൽഎമാരും മുസ്ലിംകളാണ്. ബംഗാളിൽ 63 മുസ്ലിംകൾക്കാണു കോൺഗ്രസ് സീറ്റ് നല്കിയത്.
126 അംഗ നിയമസഭയിൽ ബിജെപി സഖ്യം 102 സീറ്റാണു നേടിയത്. മണ്ഡല പുനർനിർണയമാണ് ആസാമിൽ ബിജെപിയുടെ വൻ വിജയത്തിനു കാരണമായത്.
മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങൾ ഗോത്രവർഗ സംവരണ മണ്ഡലങ്ങളായതു ബിജെപിക്കു ഗുണം ചെയ്തു. മുന്പ് ആസാമിൽ 35 മണ്ഡലങ്ങളിൽ മുസ്ലിംകൾക്കു സ്വാധീനമുണ്ടായിരുന്നു.